13കാരിയെ കാണാതായ സംഭവം: കുട്ടി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസ്സുള്ള അസം സ്വദേശിയായ പെൺകുട്ടിക്കായി വ്യാപകമായ തിരച്ചിൽ തുടരുകയാണ്. കുട്ടിയെ കാണാതായത് 21 മണിക്കൂർ കഴിഞ്ഞിട്ടും, ഇപ്പോഴും അവളെ കണ്ടെത്താനായിട്ടില്ല.

അതേസമയം, പെൺകുട്ടി തസ്മിത്ത് തംസം കന്യാകുമാരിയിലെത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. രാവിലെ കന്യാകുമാരിയിൽ ചില ഓട്ടോഡ്രൈവർമാർ കുട്ടിയെ കണ്ടതായി പൊലീസ് അറിയിച്ചു. കന്യാകുമാരിയിലെത്തിയ പൊലീസ് സംഘങ്ങൾ ട്രെയിനുകളടക്കം പലയിടങ്ങളിലും പരിശോധിച്ചു. കുട്ടി ബെംഗളൂരു-കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തതായി വിവരമെത്തിയതോടെ അന്വേഷണം കന്യാകുമാരിയിലേക്ക് വ്യാപിപ്പിച്ചു.

യാത്രക്കിടെ ബവിത എന്ന യാത്രക്കാരി എടുത്ത ഫോട്ടോ ആണ് കേസിൽ നിർണ്ണായകമായത്. നെയ്യാറ്റിൻകരയിൽ വെച്ച് ബവിത എടുത്ത ഫോട്ടോ കണ്ട കുട്ടിയുടെ പിതാവ്, അത് തന്റെ മകളുടെ ചിത്രമാണെന്ന് തിരിച്ചറിഞ്ഞു. കുട്ടി കരയുന്നതു കണ്ട ബവിത, തൻ്റെ ഫോട്ടോ എടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ആണ് കഴക്കൂട്ടത്തെ വീട്ടിൽ നിന്നും പെൺകുട്ടി കാണാതായത്. സഹോദരങ്ങളുമായി ഉണ്ടായ വഴക്കിനെ തുടർന്ന് അമ്മയുടെ കൃത്യത്തിന് മനം നൊന്താണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്.

കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ ആറു പ്ലാറ്റ്ഫോമുകളും, ട്രെയിനുകളും സ്റ്റേഷന്റെ പരിസരവും റെയിൽവേ സംരക്ഷണ സേന പരിശോധന നടത്തി. രാവിലെ 5.30 ന് സ്റ്റേഷന്റെ പുറത്ത് കുട്ടി നിൽക്കുന്നത് കണ്ടതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *