രാജ്യത്തെ ജനാധിപത്യത്തിന്റെ പുരോഗതി സാമൂഹിക ജനാധിപത്യത്തിലേക്കുള്ള മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. 78-ാം സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്‍തുടര്‍ന്ന സമുദായങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്കരിച്ച അഭൂതപൂര്‍വ നടപടികള്‍ സാമൂഹിക നീതിക്കു പ്രാധാന്യം നല്‍കുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ബിആര്‍ അംബേദ്കറിന്റെ വാക്കുകള്‍ ഉദ്ധരിച്ച്, “സാമൂഹിക ജനാധിപത്യത്തിന്റെ അടിത്തറയില്ലാതെ രാഷ്ട്രീയ ജനാധിപത്യം നിലനില്‍ക്കില്ല” എന്ന് മുര്‍മു വ്യക്തമാക്കി. ജനാധിപത്യത്തിന്റെ പുരോഗതി, സാമൂഹിക ജനാധിപത്യത്തിന്റെ ദൃഢീകരണത്തിന്റെ തെളിവാണെന്നും ഇന്ത്യ വൈവിധ്യവും ബഹുസ്വരതയും ഉള്‍ക്കൊള്ളുന്ന ഒരു യോജിച്ച രാഷ്ട്രമായി മുന്നോട്ടുപോകുന്നതായും അവര്‍ പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി സമാജിക് ഉത്താന്‍ എവം റോസ്ഗര്‍ ആധാരിത ജന്‍കല്യണ്‍ (PM-SURAJ) , പ്രധാന്‍ മന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (PM-JANMAN) എന്നിവയെക്കുറിച്ചും രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രസംഗത്തില്‍ രാഷ്ട്രപതി മുര്‍മു പറഞ്ഞുവന്നു.
ശുചീകരണ തൊഴിലാളികളുടെ അപകടകരമായ ജോലികളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന നമസ്തേ പദ്ധതി, സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം, ഇന്ത്യയുടെ കാര്‍ഷിക സ്വാശ്രയത്വത്തിന് കര്‍ഷകര്‍ നല്‍കുന്ന സംഭാവന എന്നിവയും മുര്‍മു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
സാമ്ബത്തിക വളര്‍ച്ച, റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം എന്നിവയെയും മുര്‍മു ചൂണ്ടിക്കാണിച്ചു. രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയതിന്റെ പശ്ചാത്തലവും അവര്‍ പങ്കുവച്ചു.
സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗം ഓര്‍മ്മപ്പെടുത്തി, രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവായി കാണുന്നതായും പറഞ്ഞു. ഭാരതീയ ന്യായസംഹിത നടപ്പിലാക്കിയതിലൂടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍ നീക്കംചെയ്തതായും മുര്‍മു വ്യക്തമാക്കി.
