ബെല്‍ജിയം സ്റ്റാർ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനെ നാപോളിയിലേക്ക് വിടാനുള്ള ചെല്‍സിയുടെ ഏറ്റവും പുതിയ ഓഫർ അംഗീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. നീണ്ട ചർച്ചകൾക്ക് ശേഷം 30 മില്യണ്‍ യൂറോയിലായി ഒരു കരാറാണ് സ്വന്തമാക്കിയതെന്നാണ് വിവരങ്ങൾ. ആഡ് ഓൺസ് ഉൾപ്പെടുത്തി, മൊത്തം 45 മില്യണ്‍ യൂറോയ്ക്ക് ലുക്കാക്കു നാപോളിയിലേക്ക് മാറ്റപ്പെടുമെന്നാണ് ഫുട്ബോൾ ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തത്. 2027 വരെയുള്ള കരാറിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ പ്രതീക്ഷിക്കാം.
2021 മുതൽ ചെല്‍സിയുമായി ബന്ധപ്പെട്ടു വന്ന ലുക്കാക്കു, 2022-23 സീസണിൽ ഇന്റർ മിലാനും 2023-24 സീസണിൽ റോമയിലും ലോണിൽ കളിച്ചിട്ടുണ്ട്. നാപോളിയുടെ പുതിയ പരിശീലകൻ ആന്റോണിയോ കോണ്ടെയുടെ കീഴിൽ, 2019-21 കാലത്ത് ഇന്റർ മിലാനിൽ ലുക്കാക്കു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഈ മുൻപരിചയം നാപോളിക്ക് ഗുണം ചെയ്യും എന്ന വിശ്വാസത്തിലാണ് ഇവർ.
