മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

കെജ്‌രിവാളിനെയും സി.ബി.ഐ-യെ പ്രതിനിധീകരിച്ച അഭിഭാഷകരുടെ വാദം കേട്ട ശേഷം, സെപ്റ്റംബർ 5-ന് സുപ്രീം കോടതി വിധി പറയുന്നതിന് മാറ്റിവെച്ചിരുന്നു. ഈ കാലയളവിൽ, സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, കെജ്‌രിവാളിനെ എതിർന്നു, ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാത്തതിന്റെ കാര്യം പറഞ്ഞു.

കെജ്‌രിവാളും, ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ നേരിട്ട് സമീപിക്കുകയും, പിന്നീട് സുപ്രീം കോടതിനെ സമീപിക്കുകയും ചെയ്തിരുന്നു.

ഇ.ഡി.യുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ, ജൂൺ 26-ന് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇ.ഡി. കേസ് ബന്ധപ്പെട്ട്, ജൂലൈ 12-ന്സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡൽഹി മദ്യനയ അഴിമതി കേസിൽ, മാർച്ച് 21-നാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *