ജമ്മു കശ്മീരില്‍ നിന്ന് ഭീകരവാദം പൂര്‍ണമായി തുടച്ചുനീക്കുന്നതുവരെ പാകിസ്താനമായി ഒരു ചര്‍ച്ചയും വ്യാപാരവും നടക്കില്ല : അമിത് ഷാ

ശ്രീനഗർ: പ്രതിപക്ഷ പാർട്ടികളായ നാഷണല്‍ കോണ്‍ഫറൻസും (എൻ.സി.) കോണ്‍ഗ്രസും തീവ്രവാദത്തെ പരിപോഷിപ്പിക്കുന്നുവെന്ന് ആരോപിച്ച് അമിത് ഷാ വിമർശനം നടത്തി. ജമ്മു കശ്മീരിലെ റംബാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ ഈ ആരോപണം ഉന്നയിച്ചത്.

ജമ്മു കശ്മീരില്‍ ഭീകരവാദം പൂര്‍ണമായും നീങ്ങിയതിന് ശേഷം മാത്രമേ പാകിസ്താനുമായി ചർച്ചകളും വ്യാപാരവും ഉണ്ടാവുകയുള്ളൂവെന്ന് ഷാ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം പാകിസ്താനുമായി ചർച്ച ചെയ്യുമെന്നാണ് പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഒരു ദശാബ്ദത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ ഷാ, എന്‍.സി. നേതാവ് ഫാറൂഖ് അബ്ദുള്ളയോടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടും ജമ്മു കശ്മീരിലെ 35 വർഷത്തെ ഭീകരവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമോ എന്ന് ചോദിച്ചു. 40,000-ത്തിലധികം ആളുകളുടെ ജീവൻ ഈ തീവ്രവാദത്തിന് ഇരയായി. ജമ്മു കശ്മീരിന്റെ തീവ്രവാദ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി പ്രോത്സാഹിപ്പിച്ചതാണെന്ന് ഷാ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *